കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

‘കർത്തൃമേശ’ അർദ്ധരാത്രിയിലും

ഈ വർഷത്തെ അവസാന ദിവസം ശനിയാഴ്ച വന്നതുകൊണ്ട് ( 31/12/2022), സൗകര്യത്തിനും സമയലാഭത്തിനും വേണ്ടി ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം ‘കർത്താവിനെ ഓർക്കുവാൻ’ കൂടിവരുന്നതിന് പകരം, ശനിയാഴ്ച രാത്രി 12 മണി കഴിഞ്ഞു (ഞായറാഴ്ച വെളുപ്പിന് ) കർത്തൃമേശ ആചരിച്ചു ഭവനകളിലേക്കു മടങ്ങി പോകുവാൻ പല സഭകളും തീരുമാനിച്ചിരിക്കുന്നു.

സാങ്കേതികമായി ഒരു തെറ്റ് ഇല്ല എന്ന് തോന്നാം. ദിവസത്തിനോ സമയത്തിനോ കൃത്യ നിഷ്ടയോടെ ചെയ്യുവാൻ നേരിട്ട് കല്പന തന്നില്ലല്ലോ എന്ന ചൊല്ല്(പണ്ടേ പറയാറുള്ളത്) ആവർത്തിച്ചേക്കാം. എന്നാൽ എന്ത് കാരണം കൊണ്ടാണ് നാം ഈ സമയത്തിന് വ്യതിയാനം വരുത്തുന്നത് എന്ന ചോദ്യം പുതു തലമുറ ചിന്തിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ തലമുറകൾക്കു ഒരു മാറ്റത്തിന്റെ മാതൃക കാട്ടികൊടുക്കുന്നതു കൊണ്ട് ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ചില വസ്തുതകൾ തുടർന്ന് നോക്കാം.

  1. ഒരുപക്ഷേ സമയത്തിനും സാവകാശത്തിനും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇവ സഭകൾക്ക് മാറ്റം വരുത്താം എന്ന ചിന്ത ഉടലെടുക്കാം, അത് വേർപ്പെട്ട ദൈവ ജനം തിരുവചനത്തിന് കൊടുക്കുന്ന പ്രാധാന്യതയുടെ അളവിന്നു ഭേദം വരുത്തുകയല്ലേ എന്ന ചിന്തയുണ്ടാകാൻ കാരണമാകുന്നു.
  2. തുടർമാനമായി സഭ കൂടിവരുന്ന സമയത്തു കടന്നു വരുന്ന, കൂട്ടായ്മയിൽ ഉള്ള, എല്ലാവരും ഈ ‘പ്രത്യേക രാത്രിയിൽ’ (വെളുപ്പിന്), കർത്തൃമേശക്കു ഉണ്ടായിരിക്കുമോ?
  3. നമ്മൾ രാത്രിയിൽ കൂടിവന്നതിന്റെ ഉദ്ദേശം ‘ആണ്ടറുതി സാക്ഷ്യ യോഗം’ ആണല്ലോ. അതെങ്ങനെ ‘കർത്താവിനെ ഓർക്കുന്ന യോഗം’ ആയി മാറ്റുവാൻ സാധിക്കും?
  4. നമ്മൾ ‘ഒരുക്കികൊണ്ട് അഥവാ ഒരുങ്ങി’ വന്നിരിക്കുന്നത്‌ സാക്ഷ്യം പറയുവാനും, കേൾക്കുവാനും, കേക്ക് മുറിക്കുവാനും, ഭക്ഷണം കഴിക്കുവാനും ആണോ, അതോ കർത്താവിനെ ഓർക്കുവാനും കർത്തൃമേശയിൽ പങ്കുകൊള്ളുവാനുമോ?
  5. ഒരു പ്രാദേശിക സഭ എന്നത് ആ പ്രദേശത്തു ഒരു സാക്ഷ്യം ആണ്. എല്ലാ ആഴ്ചകളിലും തുടർമാനമായി ‘ഞായറാഴ്ച രാവിലെ’ കൂടി വരുന്നത്, നമ്മുടെ സഭയുടെ പരിസരത്തു ഉള്ളവർക്ക് അറിയാം. അപ്പോൾ ഒരു ഞായർ രാവിലെ സഭയോഗ സമയത്തു സഭാഹാൾ അടഞ്ഞു കിടക്കുന്നതു സഭയുടെ സാക്ഷ്യത്തിനു ചേരുന്നതോ?
  6. നേരത്തെ പറയാതെ ഏതെകിലും ആളുകൾ സന്ദർഭവശാൽ സന്ദർശകരായി വന്നാൽ ഞായറാഴ്ചത്തെ സഭായോഗത്തിനു പങ്കെടുക്കാൻ സാധിക്കുമോ?
  7. ഇതുപോലെ ആണ്ടറുതി രാത്രിയോഗത്തോട് ചേർന്നു ആചരിക്കുന്ന പലയിടത്തും കർത്തൃ മേശ മാത്രം ആണ് ഉള്ളത്, വചന ശുശ്രൂഷ ഇല്ല ആണ്ടറുതിയോട് അനുബന്ധിച്ചു വചനം കേട്ടു എന്നൊരു ന്യായവും ..
  8. രാത്രിയിൽ ഉറങ്ങാതിരിക്കുവാൻ പ്രയാസം ഉള്ളവരെയും, രോഗികൾ ആയവരെയും, പ്രായമുള്ളവരെയും ഒക്കെ – സഭാ കൂട്ടായ്മയിൽ എല്ലാവരെയും ‘ഒരുപോലെ’ – പരിഗണിക്കേണ്ടത് ഒരു ദൈവസഭ എന്ന നിലയിൽ അത്യന്താപേഷിതമാണ്. “പാതിരാത്രിയിലെ കർതൃമേശ ആചരണത്തിൽ” അതു സാദ്ധ്യമോ?

അങ്ങനെ ചില സഭകൾ പുതുവത്സരത്തിൻ തുടക്കത്തിൽ രാത്രി കേക്ക് മുറിച്ചു, ഭക്ഷണം കഴിച്ചു സന്തോഷിച്ചു, പിന്നെ തിരുവത്താഴം ആചരിച്ചു മടങ്ങി പോകുവാൻ താല്പര്യപെട്ടിരിക്കുന്നു. ഓരോ പ്രാദേശിക സഭയുടെയും ആത്മീക കൂടിവരവുകളുടെ തീരുമാനങ്ങൾ സഭയ്കകത്തും പുറത്തും, ദേശത്തെ സാക്ഷ്യത്തിനും, എല്ലാവർക്കും പങ്കെടുക്കുവാനും ഉതകത്തക്ക രീതിയിൽ  ക്രമീകരിക്കുവാനും, കർത്താവിന്റെ നാമം മഹത്വപ്പെടുവാനും ഇടവരട്ടെ .

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More