കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കർത്താവ് എനിക്ക് “നല്ലോനും വല്ലോനും” ആയിരുന്നു

Social Media Collection

സംഭവ ബഹുലമായ ഒരു വർഷം കൂടി നമ്മെ കടന്നു പോകുന്നു. പുതുവത്സരത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു. ലോക മനുഷ്യർ പലതരത്തിൽ ആഘോഷിക്കുന്നു. സമുദായക്കാർ പാതിരാ കുർബാനയും, ബ്രെത്റൻ സഭകളും, പെന്തക്കോസ്തു പ്രസ്ഥാനങ്ങളും സാക്ഷ്യ യോഗങ്ങളും, ആണ്ടറുതി യോഗവും മറ്റുമായി പലവിധ കൂടിവരവുകൾ.

പല സാക്ഷ്യ യോഗങ്ങളിലും കേൾക്കാറുള്ളതാണ്. കഴിഞ്ഞ വർഷംഞാൻ അവിശ്വസ്ഥൻ ആയിരുന്നിട്ടും, കർത്താവ് വിശ്വസ്തൻ ആയിരുന്നു. കർത്താവ് എനിക്ക്നല്ലോനും വല്ലോനുംആയിരുന്നു. പുതിയ വർഷത്തിൽ കർത്താവിനു പ്രയോജനം ഉള്ളവനായി ജീവിക്കുവാൻ എല്ലാവരും എനിക്കായി പ്രാർത്ഥിക്കണം.’ എല്ലാ വർഷവും ഇങ്ങനെ തന്നെ പറയുന്ന പലരെയും കാണുവാൻ ഇടയായിട്ടുണ്ട്.

മാത്രമല്ല സാക്ഷ്യം എന്ന പേരിൽ ഭൗതീക കാര്യങ്ങളിൽ ഉണ്ടായ നന്മകളും, ജീവിതത്തിൽ വന്ന രോഗങ്ങളും, പ്രശ്നങ്ങളും, പൊങ്ങച്ചങ്ങളും ഒക്കെ നിരത്തി പറയുകയും, വാചാലർ ആകുകയും ചെയ്യാറുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, കഴിഞ്ഞ വർഷം മരണം വഴിയായി മാറ്റപെട്ടരെയും, വലിയ രോഗത്തിൽ ആയിപ്പോയവരെയും ദൈവം കൈവിട്ടു, അനുഗ്രഹിച്ചില്ല എന്നാണ് നാം പറയാതെ പറയുന്നത്.

വേദപുസ്തകത്തിൽ നാം കാണുന്ന സാക്ഷ്യങ്ങളുടെ മാതൃക വളരെ വ്യത്യസ്തമാണ്. വ്യക്തിപരമായി നമ്മുടെ ആത്മീയതയിൽ ഉള്ള പുരോഗതിയും, സഭക്ക് അനുഗ്രഹമായി എങ്ങനെ നിലകൊള്ളാൻ സാധിച്ചു എന്ന്‌ പരിശോധിക്കുകയും, ദൈവനാമ മഹത്വത്തിനും കേൾക്കുന്നവരുടെ ആത്മീയ ഉത്തേജനത്തിനും മായ കാര്യങ്ങൾ മാത്രം സാക്ഷ്യമായി പറഞ്ഞിരുന്നെകിൽ എത്ര നന്നായിരുന്നു.

രാത്രി 12 മണി എന്നത് ലോകത്തെല്ലായിടത്തും ഒരുപോലെയാണ്രാജ്യങ്ങൾ തമ്മിൽ സമയ വിത്യാസം ഇല്ലെന്നാണ്നമ്മുടെ പിതാക്കൻമാർ കരുതിയിരുന്നത്. അങ്ങനെ രാത്രി 12 മണിക്ക്സാക്ഷ്യംപറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്‌തിയോട്നിർത്തുവാനും തുടർന്ന്,  നമ്മുക്ക് ഇപ്പോൾ എഴുന്നേറ്റു നിന്ന് ഒരു പാട്ടുപാടി, പ്രാർത്ഥിച്ചു പുതുവത്സരത്തിലേക്കു കടക്കാം, എന്ന്‌ പറഞ്ഞുകടക്കുന്നു‘.

എല്ലാവരും സാക്ഷ്യം പറയുന്നത് കൊണ്ട് ഞാനും പറയണം എന്ന നിർബന്ധത്താൽ, സഭാ മധ്യത്തിൽകള്ളസാക്ഷ്യംപറയുവാൻ ഇടവരാതിരിക്കട്ടെ .

ഈ വർഷം അവസാന ദിവസം ( 31/12/2023) ഞായർ വന്നതുകൊണ്ട്, സൗകര്യത്തിനും സമയലാഭത്തിനും വേണ്ടി ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസംകർത്താവിനെ ഓർക്കുവാൻകൂടിവരുന്നതിന് പകരം, ഞായർ രാത്രി 12 മണി കഴിഞ്ഞു (തിങ്കൾ വെളുപ്പിന് ) കർത്തൃമേശ ആചരിച്ചു വിശ്വാസികൾ ഭവനകളിലേക്കു മടങ്ങി പോകുവാൻ പല സഭകളും തീരുമാനിച്ചിരിക്കുന്നു.

സാങ്കേതികമായി ഒരു തെറ്റ് കാണുന്നില്ല എങ്കിലും, തലമുറകൾക്കു ഒരു മാതൃക കാട്ടികൊടുക്കുന്നത് കൊണ്ട് വളരെ ശ്രദ്ധിക്കേണ്ടത് ഉണ്ട്. അതിൽ ചിന്തിക്കേണ്ട ചില വസ്തുതകൾ, തുടർമാനമായി സഭ കൂടിവരുന്ന സമയത്തു കടന്നു വരുന്ന കൂട്ടായ്മയിൽ ഉള്ള എല്ലാവരും ഈപ്രത്യേക രാത്രിയിൽ‘(വെളുപ്പിന്), കർത്തൃമേശക്കു ഉണ്ടായിരിക്കുമോ ?

നമ്മൾ കൂടിവന്നതിന്റെ ഉദ്ദേശംആണ്ടറുതി സാക്ഷ്യ യോഗംആണല്ലോ.  അതെങ്ങനെകർത്താവിനെ ഓർക്കുന്ന യോഗംആയി മാറ്റുവാൻ സാധിക്കും?

നമ്മൾഒരുക്കികൊണ്ട് അഥവാ ഒരുങ്ങിവന്നിരിക്കുന്നത്‌ സാക്ഷ്യം പറയുവാനും, കേൾക്കുവാനും, കേക്ക് മുറിക്കുവാനും, ഭക്ഷണം കഴിക്കുവാനും ആണോ, അതോ കർത്താവിനെ ഓർക്കുവാനും കർത്തൃമേശയിൽ പങ്കുകൊള്ളൂവാനോ ?

ഒരു പ്രാദേശീക സഭ എന്നത്  ആ പ്രദേശത്തു ഒരു സാക്ഷ്യം ആണ്. എല്ലാ ആഴ്ചകളിലും തുടർമാനമായിഞായറാഴ്ച രാവിലെകൂടി വരുന്നത്, നമ്മുടെ സഭയുടെ പരിസരത്തു ഉള്ളവർക്ക് അറിയാം. അപ്പോൾ ഒരു ഞായർ രാവിലെ സഭയോഗ സമയത്തു അടഞ്ഞു കിടക്കുന്നതു സഭയുടെ സാക്ഷ്യത്തിനു നന്നല്ല .

ഇതുപോലെ ആണ്ടറുതി രാത്രിയോഗത്തോട് ചേർന്നു  ആചരിക്കുന്ന പലയിടത്തും കർത്തൃ മേശ മാത്രം ആണ് ഉള്ളത്, വചന ശുശ്രൂഷ ഇല്ല ആണ്ടറുതിയോട് അനുബന്ധിച്ചു വചനം കേട്ടുകൊള്ളും എന്നൊരു ന്യായവും ..

അങ്ങനെ ചില സഭകൾ പുതുവത്സരത്തിൽ തുടക്കത്തിൽ രാത്രിയിൽ കേക്ക് മുറിച്ചു, ഭക്ഷണം കഴിച്ചു സന്തോഷിച്ചു, പിന്നെ തിരുവത്താഴം ആചരിച്ചു മടങ്ങി പോകുവാൻ താല്പര്യപെട്ടിരിക്കുന്നു.

രാത്രിയിൽ ഉറങ്ങാതിരിക്കുവാൻ പ്രയാസം ഉള്ളവരെയും, രോഗികൾ ആയവരെയും, പ്രായമുള്ളവരെയും ഒക്കെസഭാ കൂട്ടായ്മയിൽ എല്ലാവരെയുംഒരുപോലെ‘ – പരിഗണിക്കേണ്ടത് ഒരു ദൈവസഭ എന്ന നിലയിൽ അത്യന്താപേഷിതമാണ്.

പ്രദേശത്തെ സാക്ഷ്യത്തിനും, എല്ലാവർക്കും പങ്കെടുക്കുവാനും ഉതകത്തക്ക രീതിയിൽ സഭായോഗങ്ങൾ ക്രമീകരിക്കുവാനും, കർത്താവിന്റെ നാമം മഹത്വപ്പെടുവാനും ഇടവരട്ടെ .

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More