മനുഷ്യനോട് ഇടപെടുന്ന ദൈവം

ബാബു തോമസ്സ് അങ്കമാലി

സദൃശവാക്യങ്ങൾ 21:18 

ദുഷ്ടൻ നീതിമാനു മറുവിലയാകും. ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും.

————————————————————————————————————————————

സദൃശവാക്യങ്ങൾ 21.

 

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :-

ഭവനത്തിൽ സമാധാനം, ജീവിതത്തിൽ സമൃദ്ധി, യുദ്ധത്തിനുള്ള ഒരുക്കം.

1. രാജാവിന്റെ ഹൃദയം, മനുഷ്യന്റെ വഴി, പാപം, ഉത്സാഹി, പാറിപ്പോകുന്ന ആവി , ശണ്ഠകൂടുന്ന സ്ത്രീ, ദോഷത്തെ ആഗ്രഹിക്കുന്നു.

  • a, രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു. തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.
  • b, മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു. യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
  • c, ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
  • d, ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു. ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.
  • e, കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവി ആകുന്നു. അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
  • f, ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു. ന്യായം ചെയ്യുവാൻ അവർക്കു മനസ്സില്ലല്ലോ.
  • g, ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.
  • h, ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു. അവന് കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.

2. നീതിമാനായവൻ, ചെവിപൊത്തിക്കളയുന്നവൻ, രഹസ്യത്തിൽ ചെയ്യുന്ന ദാനം, വിവേകമാർഗം വിട്ടു നടക്കുന്നവൻ, ഉല്ലാസപ്രിയൻ, മറുവിലയാകും, പാർക്കുന്നതു നല്ലത്, ദുർവ്യയം ചെയ്തുകളയുന്നു.

  • a, നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്‍ടി വയ്ക്കുന്നു. ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
  • b, എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
  • c, രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
  • d, വിവേകമാർഗം വിട്ടു നടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
  • e, ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും. വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.
  • f, ദുഷ്ടൻ നീതിമാനു മറുവിലയാകും. ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും.
  • g, ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.
  • h, ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്. മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.

 

3. നീതിയും ദയയും പിന്തുടരുന്നവൻ,വായും നാവും സൂക്ഷിക്കുന്നവൻ,  നിഗളവും ഗർവവും ഉള്ളവൻ,  മടിയൻ,  ദുഷ്ടന്മാരുടെ ഹനനയാഗം, കള്ളസ്സാക്ഷി, യഹോവയ്ക്കെതിരേ, ജയമോ….

  • a, നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
  • b, വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
  • c, നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ. അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
  • d, മടിയന്റെ കൊതി അവനു മരണഹേതു. വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
  • e, ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു. അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
  • f, കള്ളസ്സാക്ഷി നശിച്ചുപോകും. ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം.
  • g, യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല,ആലോചനയുമില്ല.
  • h, കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു. ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

 

പ്രിയരേ, “ദുഷ്ടൻ നീതിമാനു മറുവിലയാകും. ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും.” യിസ്രായേൽ ജനതയോട് കാരുണ്യം കാട്ടിയ രാജ്യമാണ് പേർഷ്യ. യിസ്രായേലിനെ അടിമത്വത്തിൽ നിന്ന് സ്വന്ത രാജ്യത്തിലേക്ക് തിരിച്ചെത്തുന്നതിന് സഹായിച്ചവരാണ് പേർഷ്യ (എസ്രാ 1:1-4). പ്രത്യുപകാരമായി, ദൈവം പേർഷ്യക്ക് സമീപരാജ്യങ്ങളെ കീഴടക്കുന്നതിന് (മിസ്രയീം, കൂശ്, ശേബ) ശക്തി നല്കി. രാജ്യങ്ങളോട് ദൈവം ഇടപെടുന്നതിന്റെ അടിസ്ഥാന തത്വം ഇവിടെ വെളിപ്പെടുന്നു. മനുഷ്യ ജീവിതങ്ങളോടും ദൈവം ഇടപെട്ടുകൊണ്ടിരിക്കുന്നു. അതിൻ്റെ രീതിയും, പ്രമാണങ്ങളും എല്ലാം നിത്യതയിൽ മാത്രമേ വെളിപ്പെടുകയുള്ളു. നമ്മെ നീതിയിൽ നടത്തുന്ന പരിപാലിക്കുന്ന ദൈവത്തെ മഹാത്വപ്പെടുത്തി നമുക്ക് ജീവിക്കാം. നാം എത്ര ഒരുക്കങ്ങൾ നടത്തിയാലും “ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.” ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment