ശരിയായ ജ്ഞാനത്തിന് നേരെ

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 11:7 വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു.
~~~~~~
സഭാപ്രസംഗി – 11.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം: ശരിയായ ജ്ഞാനത്തിന് നേരെ.

A, കാണാൻ കഴിയുന്നതിനും അപ്പുറത്തേക്ക് എത്തിനോക്കുന്നു.

1, വേഗത്തിൽ കാണാൻ കഴിയാത്ത ഒരു ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
a, നിന്റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക.
b, ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊൾക; ഭൂമിയിൽ എന്ത് അനർഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.

2, വിശകലനത്തിൻ്റെയും കാരണത്തിൻ്റെയും, ബാധിക്കുന്നതിൻ്റെയും, പരിധികൾ.
a, മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും.
b, കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കയില്ല.

B, ശരിയായ ജ്ഞാനത്തിലേക്ക്, യോജിക്കുകയും ആരംഭിക്കുകയും ചെയ്യുന്നു.

1, അറിവിൻ്റെ പരിധികൾ.
a, കാറ്റിന്റെ ഗതി എങ്ങോട്ടെന്നു നീ അറിയുന്നില്ല.
b, സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല.

2, നിശ്ചയത്തേക്കാൾ ആശ്രയത്തോടെ വിത്ത് വിതക്കുന്നു.
a, രാവിലെ നിന്റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്റെ കൈ ഇളെച്ചിരിക്കരുത്.
b, ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.

3, സൂര്യന് കീഴെയുള്ള പരിസരത്തിലെ അവസാന ഇളക്കം.
a, വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു.
b, എങ്കിലും അന്ധകാരകാലം ദീർഘമായിരിക്കും എന്നും അവൻ ഓർത്തുകൊള്ളട്ടെ.
c, യൗവനക്കാരാ, നിന്റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക.
d, എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.
e, നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.

പ്രിയരേ, വളരെ ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു അധ്യായം. അർത്ഥമില്ലാത്ത ജീവിതത്തിന്റെ നടുവിൽ, ഏതെങ്കിലും സന്തോഷം കണ്ടെത്തുവാൻ, പ്രത്യേകിച്ച് യൗവ്വനക്കാരോട് ശലോമോൻ പറയുന്നു. എന്നാൽ അവർക്ക് മീതേ അന്ധകാരത്തിന്റെ മേഘങ്ങൾ ഉയർന്നു വരുന്നുണ്ട് എന്നും ദൈവത്തിന്റെ ന്യായവിധി വരുന്നു എന്നും ഓർമ്മിപ്പിക്കുന്നു. ജീവിതം സന്തോഷിച്ച് ആനന്ദിക്കുവാൻ അഞ്ചുതവണ പറയുന്നതിൽ, ഇവിടെയാണ് ശലോമോൻ അവസാനമായി അങ്ങനെ പറയുന്നത്. പക്ഷേ ജീവിതം ഉല്ലാസകരമാക്കാൻ അടിസ്ഥാനമായി ഇവിടെ ചൂണ്ടിക്കാണിക്കുന്നത് വളരെ ദുർബ്ബലമായ വസ്തുതകളാണ്. ഈ പുസ്തകത്തിൽ ഒരിക്കൽപോലും നാം ദൈവത്തിൽ സന്തോഷം കണ്ടെത്തണമെന്ന് പറയുന്നില്ല. ദൈവം നല്കുന്ന ദാനങ്ങളിൽ സന്തോഷിക്കണമെന്നും പറയുന്നില്ല. ദൈവസേവ ചെയ്യുന്നതിലും ദൈവത്തിനുവേണ്ടി കഷ്ടത അനുഭവിക്കുന്നതിലും സന്തോഷം ഉണ്ടെന്ന് ശലോമോൻ പറയുന്നില്ല. തന്റെ അപ്പോഴുള്ള അവസ്ഥയിൽ, തന്റെ അറിവിന്റെ പശ്ചാത്തലത്തിൽ, അങ്ങനെ പറയുവാൻ അവന് കഴിഞ്ഞില്ല. ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോന് കണ്ടെത്താൻ കഴിയാത്ത വലിയ സന്തോഷം ക്രൂശിൽ കണ്ടെത്തുവാൻ ദൈവം നമുക്ക് അനുവാദം തന്നു. ക്രിസ്തുവിലെ സന്തോഷം ആവോളം ആസ്വദിക്കാം. ക്രിസ്തുവിനായി ജീവിക്കാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment