നാം ഏത് ഗണത്തിൽ പെടുന്നു ?

ബാബു തോമസ്സ് അങ്കമാലി

മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. ഇതുവരെയും കണ്ടിട്ടില്ലാത്ത പുതിയ ഒരു ദിവസം കൂടി ജീവിതത്തിൽ നൽകിയ ദൈവത്തിന് നന്ദി.

സദൃശവാക്യങ്ങൾ 18.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :-

മറ്റുള്ളവരുമായി ഒത്തുചേരുന്നതിനുള്ള ജ്ഞാനം.

  1. കൂട്ടംവിട്ടു നടക്കുന്നവൻ, മൂഢൻ, ഏഷണിക്കാരൻ, മടിയൻ.
    a, കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു. സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.
    b, മൂഢനു ബോധത്തിൽ ഇഷ്ടമില്ല. ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
    c, മനുഷ്യന്റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.
    d, ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു. അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
    e, വേലയിൽ മടിയനായവൻ മുടിയന്റെ സഹോദരൻ.
  2. നീതിമാൻ, ധനവാൻ, ധീരത, ഹൃദയം, ആദ്യം ബോധിപ്പിക്കുന്നവൻ.
    a, യഹോവയുടെ നാമം ബലമുള്ള ഗോപുരം. നീതിമാൻ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.
    b, ധനവാന് തന്റെ സമ്പത്ത് ഉറപ്പുള്ള പട്ടണം. അത് അവന് ഉയർന്ന മതിൽ ആയിത്തോന്നുന്നു.
    c, പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും. തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?
    d, ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു. ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
    e, തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവൻ നീതിമാൻ എന്നു തോന്നും. എന്നാൽ അവന്റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും.
  3. ദ്രോഹിക്കപ്പെട്ട സഹോദരൻ, വായുടെ ഫലം, നന്മ കിട്ടുന്നു, വളരെ സ്നേഹിതന്മാരുള്ള മനുഷ്യൻ.
    a, ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജയനാകുന്നു. അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ.
    b, വായുടെ ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും. അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും. മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.
    c, ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു. യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
    d, വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും. എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.

പ്രിയരേ, ഒരു വ്യക്തിയുടെ പാപം നിറഞ്ഞ ഹൃദയത്തിൽ നിഗൂഢമായിരിക്കുന്നത് എന്തെന്ന് ആർക്കെങ്കിലും അറിയുവാൻ സാധിക്കുമോ? എന്നാൽ യഥാർത്ഥ ജ്ഞാനമുള്ള ഹൃദയത്തിൽ നിന്നും ജീവന്റെ ചൈതന്യമുള്ള നീരുറവകൾ പുറപ്പെടുകയും, അത് ഒഴുകി ചെല്ലുന്നിടങ്ങളിൽ നിന്നെല്ലാം ജീവന്റെ സ്പന്ദനം അനുഭവവേദ്യമാകുകയും ചെയ്യും. ജ്ഞാനിയായിരിക്കുന്നത് എങ്ങനെ എന്നും, മൂഢന്റെ പ്രത്യേകതകൾ എന്തെന്നും നാം വായിക്കുന്നു. നാം ഏത് ഗണത്തിൽ പെടുന്നു ? നമ്മുടെ ഉള്ളിൽ നിന്നും പുറപ്പെടുന്നത് മറ്റുള്ളവർക്ക് ആശ്വാസവും പ്രജോദനവും ആയിരിക്കണം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

Comments (0)
Add Comment